കെ. കരുണാകരനു ശേഷം, യുഡിഎഫിന്റെ പ്രതിപക്ഷ നേതാവായവരിൽ യൂത്ത് കോൺഗ്രസിന്റെയോ കെഎസ്‌യുവിന്റെയോ കെപിസിസിയുടെയോ പ്രസിഡന്റ് ആയിട്ടില്ലാത്ത ഏക ആളാണ് വി.ഡി.സതീശൻ. കേരളത്തിലെ മിക്കവാറും സാമൂഹിക വിഭാഗങ്ങളെയെല്ലാം ഐക്യജനാധിപത്യ മുന്നണിയിൽ സമന്വയിപ്പിച്ച കെ. കരുണാകരൻ മാതൃകയുടെ പുതിയ രൂപം അവതരിപ്പിക്കാനാണ് തദ്ദേശ തിരഞ്ഞെടുപ്പുവിജയത്തിനു ശേഷം സതീശൻ ശ്രമിച്ചത്. അദ്ദേഹം പറഞ്ഞു– ‘ഇപ്പോഴത്തെ യുഡിഎഫ് രാഷ്ട്രീയ കക്ഷികളുടെ മുന്നണി മാത്രമല്ല, ഇതൊരു വിശാലമായ പൊളിറ്റിക്കൽ പ്ലാറ്റ്ഫോം ആണ്. ഒരുപക്ഷേ, ‘തന്ത്ര’വിധി പ്രകാരമുള്ള തിരഞ്ഞെടുപ്പു മാനേജ്മെന്റ്, ടീമിനെ ഒരുക്കൽ, കൃത്യമായ കണക്കുകൾ, നിലപാടുകളിലെ കാർക്കശ്യം, കാലത്തിനൊത്തു പുതുക്കിയ കാഴ്ചപ്പാടുകൾ’, എന്നിങ്ങനെ സതീശന്റെ മേന്മയായി പറയാവുന്ന കാര്യങ്ങളെക്കാൾ അദ്ദേഹം വിജയകാരണമായി മുന്നോട്ടുവയ്ക്കുന്നതും ആ പുതിയ സമവാക്യമാണ്. English Summary:
Opposition Leader V D Satheesan Speaks about the Changes within the UDF, their Campaign Methods, and the Future Moves in Exclusive Interview. |