അപ്രതീക്ഷിത രാഷ്ട്രീയനീക്കങ്ങളുടെ വേദിയാകുകയാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ. രണ്ടു ടേമായി ഭരണത്തിലുള്ള ബിജെപി അസമിൽ പ്രതിസന്ധിയിലാണ്. മണിപ്പുരിൽ രാഷ്ട്രപതിഭരണം തുടരുകയാണെങ്കിൽ അടുത്ത തിരഞ്ഞെടുപ്പിൽ സ്ഥിതി ദയനീയമാകുമെന്ന് ബിജെപി എംഎൽഎമാർ പറഞ്ഞുതുടങ്ങി. മേഘാലയയിൽ മുഖ്യമന്ത്രി കോൺറാഡ് സാങ്മയുടെ നേതൃത്വത്തിൽ പുതിയ രാഷ്ട്രീയ മുന്നണി രൂപംകൊണ്ടു. ത്രിപുരയിൽ രാജകുടുംബാംഗവും കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റുമായ പ്രദ്യോത് മാണിക്യയുടെ നേതൃത്വത്തിലുള്ള തിപ്ര മോത്ത പാർട്ടി കൂടുതൽ കരുത്താർജിക്കുന്നു. പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധം അസമിലും ത്രിപുരയിലും വീണ്ടും ശക്തമായേക്കാം. അടുത്ത ഏപ്രിലോടെ നടക്കുന്ന അസം നിയമസഭാ തിരഞ്ഞെടുപ്പ് മേഖലയിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ മാറ്റങ്ങളുണ്ടാക്കാം. English Summary:
In Northeast India, Politics experiencing significant turbulence, Fueled by widespread protests over tribal status, the extension of President\“s rule, and the strategic rise of opposition and regional parties. |