search

ബോണ്ടിനു മുൻപേ കനേഡിയൻ ഏജൻസിയുമായി സർക്കാർ ചർച്ച; ഇ.ഡിക്ക് വിവരം നൽകിയത് ഏജൻസിയുടെ ഇന്ത്യൻ ഉദ്യോഗസ്ഥർ

Chikheang 3 hour(s) ago views 481
  



കൊച്ചി ∙ കിഫ്ബി മസാല ബോണ്ട് ഇടപാടിൽ കനേഡിയൻ വിദേശ നിക്ഷേപ ഉപദേശക ഏജൻസിയായ സിഡിപിക്യുവിന്റെ ഉദ്യോഗസ്ഥരുമായി സംസ്ഥാന സർക്കാർ പ്രതിനിധികൾ ചർച്ചനടത്തിയതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടെത്തി. സിഡിപിക്യു ഇന്ത്യയുടെ ഡയറക്ടർ ഹർഷ് സിംഗൽ, ഡപ്യൂട്ടി ഹെഡ് അനിറ്റ എം.ജോർജ് എന്നിവർ നൽകിയ മൊഴികളുടെ അടിസ്ഥാനത്തിലാണ് ഇ.ഡിയുടെ റിപ്പോർട്ട്.

  • Also Read മനോരമ ചീഫ് എഡിറ്റേഴ്സ് ട്രോഫി പാലക്കാട് യുവക്ഷേത്രയ്ക്ക്   


ക്യുബക്സ് ഡിപ്പോസിറ്റ് ആൻഡ് ഇൻവെസ്റ്റ്മെന്റ് ഫണ്ട് (സിഡിപിക്യു) ഉദ്യോഗസ്ഥരുടെ മൊഴികളുടെ അടിസ്ഥാനത്തിലാണു കിഫ്ബിക്കു മസാല ബോണ്ടിലൂടെ ലഭിച്ച വിദേശവായ്പ വകമാറ്റിയതു മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന ആരോപണം ഇ.ഡി റിപ്പോർട്ടിൽ ഉന്നയിക്കുന്നത്. തുടർന്നാണു മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി ടി.എം.തോമസ് ഐസക്, കിഫ്ബി സിഇഒ കെ.എം.ഏബ്രഹാം എന്നിവർക്കു കാരണം കാണിക്കൽ നോട്ടിസ് നൽകിയത്.

കെ.എം. ഏബ്രഹാം, ജോയിന്റ് ഫണ്ട് മാനേജർ ആനി ജുലാ തോമസ് എന്നിവരിൽ നിന്ന് ഇ.ഡി വിവരങ്ങൾ ശേഖരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗങ്ങളുടെ മിനിറ്റ്സ് ഇവർ ഇ.ഡിക്കു കൈമാറി. അതിൽ നിന്നാണു 27 പദ്ധതികൾക്ക് മസാല ബോണ്ട് വഴി വായ്പയെടുത്ത 466 കോടി രൂപ വിനിയോഗിച്ചതായി കണ്ടെത്തിയത്. പാലക്കാട്, കണ്ണൂർ വ്യവസായ പാർക്കിനായി 4887 ഏക്കർ ഭൂമി വാങ്ങിയത് ഈ ഫണ്ട് ഉപയോഗിച്ചാണെന്നും ഇ.ഡി റിപ്പോർട്ടിൽ പറയുന്നു.
    

  • അതിർത്തിക്കടുത്ത് ഭയാനകമായ ചിലത് സംഭവിച്ചു: അയലത്തെ ജെൻസീകൾ വീണ്ടും ‘കലിപ്പിൽ’; മാർച്ച് 5ന് നേപ്പാളിൽ എന്തു സംഭവിക്കും?
      

         
    •   
         
    •   
        
       
  • ജയയെ അപമാനിച്ച കരുണാനിധിക്ക് ‘ഇടി’: പ്രസംഗ സമയം വരെ നിയന്ത്രിച്ച ‘അമ്മ’യുടെ വിശ്വസ്തൻ; വിജയ്‌ ഒരു പടികൂടി മുന്നിൽ
      

         
    •   
         
    •   
        
       
  • വെനസ്വേലയെ വളഞ്ഞ് അമേരിക്കൻ പട: എന്താണ് യുഎസ് തേടുന്ന കാർട്ടൽ ഡി ലോസ് സോൾസ്? ട്രംപും തുടങ്ങുകയാണോ യുദ്ധം?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ദേശീയപാത വികസനം, റെയിൽവേ മേൽപ്പാലം, കുടിവെള്ള പദ്ധതികൾ എന്നിവയ്ക്കു സ്ഥലമെടുപ്പിനും പണം വിനിയോഗിച്ചിട്ടുണ്ട്. ഇതിൽ തെറ്റില്ലെന്നാണു തോമസ് ഐസക്കിന്റെ നിലപാട്. മസാല ബോണ്ട് ഇറക്കും മുൻപു തന്നെ സിഡിപിക്യുവിന്റെ പ്രതിനിധികളുമായി കിഫ്ബി ടീം നടത്തിയ ചർച്ചയുടെ വിശദാംശങ്ങളും റിപ്പോർട്ടിലുണ്ട്. ഹർഷ് സിംഗലും അനിറ്റയും ഇപ്പോൾ സിഡിപിക്യുവിന്റെ ഭാഗമല്ലെന്നാണ് വിവരം. അതുകൊണ്ടു തന്നെ ഇവരുടെ മൊഴികളുടെ സാധുതയും ഇ.ഡി പരിശോധിക്കുന്നുണ്ട്.

എൻഎച്ച്എഐ നൽകിയത് 7.3% പലിശ, കിഫ്ബി 9.72%

ന്യൂഡൽഹി ∙ കിഫ്ബി പുറത്തിറക്കിയ മസാല ബോണ്ടിന് കേരളം നൽകിയത് ഉയർന്ന പലിശ. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ തന്നെ ലിസ്റ്റ് ചെയ്ത് ദേശീയപാത അതോറിറ്റി (എൻഎച്ച്എഐ) പുറത്തിറക്കിയ മസാല ബോണ്ട് 7.3% പലിശ നിരക്കിലായിരുന്നു വിറ്റത്.  

ഇതേ സ്റ്റോക്ക് എക്സ്ചേഞ്ച് വഴി മസാല ബോണ്ട് കിഫ്ബി വിറ്റതാകട്ടെ 9.723% പലിശ നിരക്കിലും. എൻഎച്ച്എഐയുടേതിനു സമാനമായ തരത്തിൽ 5 വർഷത്തിനുള്ളിൽ തിരിച്ചടയ്ക്കുന്ന വ്യവസ്ഥയിലായിരുന്നു കിഫ്ബിയുടേയും ബോണ്ട്. 2017 മേയിൽ ‌3000 കോടി രൂപയാണ് എൻഎച്ച്ഐഐ സമാഹരിച്ചത്. 2022 മേയിൽ തിരിച്ചടവ് പൂർത്തിയാക്കി. 2019 ൽ 2150 കോടി രൂപയാണ് കേരളം സമാഹരിച്ചത്. 2024 മാർച്ചിൽ തിരിച്ചടവ് പൂർത്തിയാക്കി. English Summary:
KIIFB Masala Bond: ED Probe Uncovers Pre-Issue Talks, High Interest Rate
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160373