LHC0088 • 4 hour(s) ago • views 886
തിരുവനന്തപുരം ∙ ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാറിനെ ഇന്ന് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കസ്റ്റഡിയിൽ വാങ്ങും. പത്മകുമാറിന്റെ മൊഴിയാണ് ഇനി നിർണായകമാകുന്നത്. ഉണ്ണിക്കൃഷ്ണൻ പോറ്റിയെ കൂടി വരുംദിവസങ്ങളിൽ വീണ്ടും കസ്റ്റഡിയിൽ എടുക്കുമെന്നാണു വിവരം. പത്മകുമാറിനെയും ഉണ്ണിക്കൃഷ്ണൻ പോറ്റിയെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യാനാണിത്.
- Also Read കോഴിക്കോട് വിമാനത്താവളത്തിലെ സ്വർണക്കടത്ത്: ‘ഉദ്യോഗസ്ഥരുടെ വിശദാംശം നൽകാനാവില്ല’; വിജിലൻസിന് കസ്റ്റംസ് മറുപടി
വിദേശയാത്രകളെക്കുറിച്ച് അന്വേഷണം നടത്താൻ പത്മകുമാറിന്റെ പാസ്പോർട്ട് എസ്ഐടി പിടിച്ചെടുത്തിരുന്നു. ഉണ്ണിക്കൃഷ്ണൻ പോറ്റിക്കൊപ്പം പത്മകുമാർ വിദേശയാത്ര നടത്തിയിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. താൻ പ്രസിഡന്റാകുന്നതിനു മുൻപുതന്നെ പോറ്റിക്ക് ശബരിമലയിൽ വലിയ സ്വാധീനമുണ്ടെന്ന പത്മകുമാറിന്റെ മൊഴിയിൽ കൂടുതൽ വെളിപ്പെടുത്തലുകളുണ്ടാകുമെന്നാണു സൂചന. English Summary:
Sabarimala Gold Heist: SIT seeks Custody of A. Padmakumar for Crucial Interrogation in Sabarimala Gold theft case. |
|