എഴുത്തിന്റെ ദീപശിഖയേന്തിയ എല്ലാ തലമുറകളിലെയും പ്രമുഖ കഥാ–നോവൽ രചയിതാക്കൾ മനോരമ ഹോർത്തൂസിൽ സംഗമിക്കുന്നു.
- Also Read ഹോർത്തൂസിന് കൊച്ചി ഒരുങ്ങുന്നു; 27 മുതൽ സുഭാഷ് പാർക്കിൽ
കഥയുടെ പത്മരാഗവുമായി ടി.പത്മനാഭൻ, വാക്കിന്റെ യാത്രയ്ക്കൊപ്പം ആനന്ദ്, എഴുത്തും ചരിത്രവും രുചിയും പറഞ്ഞ് ഹോർത്തൂസ് ഫെസ്റ്റിവൽ ഡയറക്ടർ എൻ.എസ്.മാധവൻ, മാഹി മുതൽ മാഹിവരെ നമ്മെ നടത്താൻ എം.മുകുന്ദൻ, ഉരുളികുന്നത്തിന്റെ ലുത്തിനിയകളുമായി സക്കറിയ, ചരിത്രം തിരിച്ചൊഴുകുന്നതിനെക്കുറിച്ചുള്ള ചിന്തകളുമായി സേതു, ഓരോ കഥയിലെയും രാഷ്ട്രീയസന്ദേശം അടിവരയിട്ട് കെ.ആർ.മീര, കഥയിലെ മണ്ണിനെയും മനുഷ്യനെയും തിരഞ്ഞ് ഇ.സന്തോഷ്കുമാർ, മനുഷ്യന് ഒരാമുഖം തേടിയ സുഭാഷ് ചന്ദ്രൻ തുടങ്ങി മലയാളം തലയുയർത്തിയ പേനത്തുമ്പുകൾ ഇനിയുമേറെ. ഹോർത്തൂസിലേക്ക് ഇനി 11 നാൾ കൂടി. മലയാളത്തിലെ പ്രിയ എഴുത്തുകാരുടെ ഹോർത്തൂസ് വിശേഷങ്ങൾക്കായി കാത്തിരിക്കുക. എൻ.എസ്.മാധവൻ, എം.മുകുന്ദൻ, സക്കറിയ , സേതു, കെ.ആർ.മീര, സുഭാഷ് ചന്ദ്രൻ , ഇ.സന്തോഷ്കുമാർ English Summary:
A Gathering of Malayalam Literary Giants at Manorama Hortus: Manorama Hortus Literature Festival brings together prominent writers and novelists from all generations. The Hortus Festival is set to begin in 11 days, featuring discussions, interactions, and celebrations of Malayalam literature. |