search

‘ശ്രദ്ധിക്കണം, ഇതൊരു പാഠം’: ഓസ്ട്രേലിയൻ ക്രിക്കറ്റ് താരങ്ങൾക്കെതിരെ മന്ത്രി; അറപ്പുളവാക്കുന്ന പരാമർശമെന്ന് കോൺഗ്രസ്

LHC0088 5 hour(s) ago views 327
  



ഇൻഡോർ∙ മധ്യപ്രദേശിൽ നടുറോഡിൽ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരങ്ങൾക്കുനേരെയുണ്ടായ ലൈംഗികാതിക്രമത്തിൽ സംസ്ഥാനത്തെ മന്ത്രിയുടെ വിവാദ പരാമർശം. പൊലീസിന്റെ ഭാഗത്തെ വീഴ്ചയെക്കുറിച്ചു പറയുന്നതിനു പകരം, മന്ത്രി കൈലാഷ് വിജയ്‌വർഗിയ നടത്തിയ പ്രസ്താവന പുതിയ പ്രതിഷേധങ്ങൾക്കു തിരികൊളുത്തി.  

  • Also Read ട്രംപ് ഷിയെ കാണുംമുൻപേ യുഎസ്-ചൈന ‘വെടിനിർത്തൽ’; ഓഹരിക്കും ക്രൂഡ് ഓയിലിനും കുതിപ്പ്, കൂടുതൽ ഇടിഞ്ഞ് സ്വർണം, അദാനിക്ക് നിർണായകം   


സംഭവത്തിൽനിന്നു കളിക്കാർ ഒരു പാഠം പഠിക്കണമെന്നാണ് വിജയ്‌വർഗിയ പറഞ്ഞത്. ‘‘ നമ്മൾ പുറത്ത് പോകുമ്പോൾ പോലും, ഒരു പ്രാദേശിക വ്യക്തിയെയെങ്കിലും അറിയിക്കാറുണ്ട്. ഇനിയെങ്കിലും താമസിക്കുന്ന സ്ഥലം വിട്ട് പുറത്ത് പോകുമ്പോൾ സുരക്ഷാ ജീവനക്കാരെയോ പ്രാദേശിക ഭരണകൂടത്തെയോ അറിയിക്കണം എന്ന് ഈ സംഭവം കളിക്കാരെ ഓർമിപ്പിക്കുമെന്ന് ഞാൻ കരുതുന്നു. കളിക്കാർക്കു വലിയ ആരാധക പിന്തുണയുള്ളതിനാലാണിത്. ഇംഗ്ലണ്ടിലെ ഫുട്ബോൾ പോലെയാണ് ഇവിടെ ക്രിക്കറ്റ്. ഫുട്ബോൾ കളിക്കാരുടെ വസ്ത്രങ്ങൾ കീറുന്നത് ഞാൻ കണ്ടിട്ടുണ്ട്... ഞങ്ങൾ ഹോട്ടലിൽ കയറി കാപ്പി കുടിക്കുകയായിരുന്നു. നിരവധി യുവാക്കൾ അവിടെ വന്നു. ഒരാൾ പ്രശസ്ത കളിക്കാരനോട് ഓട്ടോഗ്രാഫ് ചോദിച്ചു. ഒരു പെൺകുട്ടി അയാളെ ചുംബിച്ചു, അയാള്‍ ധരിച്ചിരുന്ന വസ്ത്രം കീറിപ്പോയി. വളരെ പ്രശസ്തനായ ഒരു ഫുട്ബോൾ കളിക്കാരനായിരുന്നു അദ്ദേഹം.  

  • Also Read ട്രംപ് സാക്ഷി; സമാധാന കരാർ ഒപ്പിട്ട് തായ്‌ലൻഡും കംബോഡിയയും   


ചിലപ്പോൾ, കളിക്കാർക്ക് അവരുടെ ജനപ്രീതി മനസ്സിലാകുന്നില്ല. ഇവർക്കൊക്കെ വലിയ ജനപ്രീതിയുണ്ട്, അതിനാൽ അവർ ശ്രദ്ധിക്കണം. ഈ സംഭവം നടന്നുകഴിഞ്ഞു. എല്ലാവർക്കും ഒരു പാഠമാണിത്. നമുക്കും കളിക്കാർക്കും ഒരു പാഠമാണ്. സുരക്ഷാ വീഴ്ചയുണ്ടായിട്ടുണ്ടെങ്കിലും, പുറത്ത് പോകുന്നതിന് മുമ്പ് പ്രാദേശിക അധികാരികളെ അറിയിക്കേണ്ടത് കളിക്കാരുടെ ഉത്തരവാദിത്തം കൂടിയായിരുന്നു. അവർ ആരെയും അറിയിച്ചില്ല, ആരോടും പറഞ്ഞില്ല. എന്നാൽ ഈ സംഭവത്തിൽനിന്ന് അവർ ഒരു പാഠം പഠിക്കുകയും ഭാവിയിൽ ജാഗ്രത പാലിക്കുകയും ചെയ്യും’’ – വിജയ്‌വർഗിയ പറഞ്ഞു.  

  • Also Read ചേരയെ തുരത്താൻ നോക്കി, ട്രംപിനെ അണലി ചുറ്റി: അമേരിക്കയ്ക്ക് ‘നഷ്ടം’ 200 കോടി, ലാഭം ചൈനയ്ക്ക്; താരിഫിലും തോൽക്കുമോ ഷിയുടെ മുന്നിൽ?   

    

  • ഇത് അസാധാരണം: പ്രപഞ്ചത്തിൽ നമ്മൾ തനിച്ചല്ലേ? ഒക്ടോബർ 29, ഡിസംബർ 19 നിർണായകം; ‌‘3ഐ’ അന്യഗ്രഹ സാങ്കേതികവിദ്യയുടെ സൂചനയോ?
      

         
    •   
         
    •   
        
       
  • ‘സാറ്റലൈറ്റ് പതിച്ച് ഒരാൾ മരിക്കും’: 10000 കടന്ന് മസ്‌കിന്റെ ‘സ്റ്റാർ’ സ്വപ്നം; ബഹിരാകാശത്ത് സംഭവിക്കുമോ ‘ചെയിൻ റിയാക്‌ഷൻ’?
      

         
    •   
         
    •   
        
       
  • ‘ഓപ്പറേഷൻ സിന്ദൂർ 2.0 ഉടൻ, രണ്ടാം റൗണ്ട് ഡെഡ്‌ലി’; ആ ചതുപ്പു താണ്ടാൻ 33,000 കോടി ചെലവിട്ട് ഇന്ത്യയുടെ 4 ആംഫിബിയസ് കപ്പലുകൾ; പാക്കിസ്ഥാൻ ലക്ഷ്യം ഗുജറാത്തോ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


വിജയ്‌വർഗിയയുടെ അഭിപ്രായത്തിനെതിരെ പ്രതിപക്ഷ പാർട്ടികളിൽനിന്നും വനിതാ സംഘടനകളിൽനിന്നും രൂക്ഷമായ വിമർശനം ഉയർന്നു. വിജയ്‌വർഗിയയുടെ ഈ പ്രസ്താവന അറപ്പുളവാക്കുന്നതും പിന്തിരിപ്പനുമാണെന്ന് വിശേഷിപ്പിച്ച് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ അരുൺ യാദവ് രംഗത്തെത്തി. ‘‘അതിഥികളെ സംരക്ഷിക്കുന്നതിൽ സംസ്ഥാനത്തിന്റെ പരാജയമാണ് ഈ സംഭവം തുറന്നുകാട്ടുന്നത്. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനു പകരം, ഇരകളെ കുറ്റപ്പെടുത്തുന്നത് കൈലാഷ് ജിയുടെ അസ്വസ്ഥപ്പെടുത്തുന്ന മാനസികാവസ്ഥയെയാണ് പ്രതിഫലിപ്പിക്കുന്നത്. മുഖ്യമന്ത്രി തന്നെ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്തിട്ടും, അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ ഇത്തരം സംഭവങ്ങൾ നടക്കുന്നു’’ – അദ്ദേഹം പറഞ്ഞു. English Summary:
kailash-vijayvargiya\“s Controversial Statement on Cricketers\“ Molestation: The minister\“s statement sparked outrage, shifting blame onto the players instead of addressing security lapses.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158531