Chikheang Publish time 3 hour(s) ago

തമിഴ്നാട്ടിൽ വിളവേറി; പച്ചത്തേങ്ങയുടെ വില കുത്തനെ ഇടിഞ്ഞു: ഒരു കിലോ 45 രൂപ

https://img-mm.manoramaonline.com/content/dam/mm/mo/district-news/palakkad/images/2025/7/19/coconut.jpg?w=1120&h=583



ചെറുപുഴ ∙ പച്ചത്തേങ്ങയുടെ വില കുത്തനെ ഇടിഞ്ഞതോടെ കർഷകർ പ്രതിസന്ധിയിൽ. നേരത്തേ പൊതുവിപണിയിൽ ഒരു കിലോഗ്രാം പച്ചത്തേങ്ങയ്ക്ക് 72 രൂപ വരെ ലഭിച്ചിരുന്നെങ്കിൽ ഇപ്പോൾ 45 രൂപ വരെയായി. ഉൽപാദനം കൂടിയതും തമിഴ്നാട്ടിൽനിന്നു കൂടുതൽ തേങ്ങയെത്തുന്നതുമാണു വില കുറയാൻ കാരണമായി പറയുന്നത്.

കിലോഗ്രാമിന് 57 രൂപയ്ക്കാണു കേരഫെഡ് പച്ചത്തേങ്ങ സംഭരിക്കുന്നത്. കേരഫെഡ് ചെറുപുഴയിൽ പച്ചത്തേങ്ങ സംഭരണം ആരംഭിച്ചപ്പോൾ കിലോഗ്രാമിന് 78 രൂപ വരെ ലഭിച്ചിരുന്നു. പൊതുവിപണിയെക്കാൾ 5 രൂപ അധികം നൽകിയാണു കേരഫെഡ് തേങ്ങ സംഭരിക്കുക. വിലവർധനയുണ്ടായില്ലെങ്കിൽ നാളെമുതൽ സംഭരണകേന്ദ്രത്തിൽ കിലോഗ്രാമിന് 50 രൂപയേ ലഭിക്കൂ. ചൊവ്വാഴ്ചകളിലാണു കേരഫെഡ് വില പുതുക്കുക.

പൊതുവിപണി വിലയ്ക്കനുസരിച്ച് കേരഫെഡ് വില കുറയ്ക്കുന്നതു കർഷകർക്കു തിരിച്ചടിയാണ്. മഴക്കാലത്ത് ഉൽപാദനം കുറഞ്ഞപ്പോഴാണു തേങ്ങയ്ക്കു 78 രൂപ വരെ കിലോഗ്രാമിനു ലഭിച്ചത്. വേനലായതോടെ കേരളത്തിൽ ഉൽപാദനം കൂടേണ്ടതാണെങ്കിലും കാലാവസ്ഥ തിരിച്ചടിയായി. ഇതിനുപുറമേ, തെങ്ങുകയറ്റത്തിനും പൊതിക്കുന്നതിനുമുള്ള കൂലി കൂടി നൽകിയാൽ കർഷകർക്ക് ഒന്നും ലഭിക്കാത്ത അവസ്ഥയാണ്. തേങ്ങയ്ക്കു വില കുറയുന്നുണ്ടെങ്കിലും ആനുപാതികമായി വെളിച്ചെണ്ണയ്ക്കു വില കുറയുന്നില്ല. ലീറ്ററിന് 260 രൂപയാണു മിക്കയിടത്തും വില. English Summary:
Coconut prices have significantly dropped in Kerala, impacting farmers. This decline is attributed to increased production and a surge in coconut arrivals from Tamil Nadu.
Pages: [1]
View full version: തമിഴ്നാട്ടിൽ വിളവേറി; പച്ചത്തേങ്ങയുടെ വില കുത്തനെ ഇടിഞ്ഞു: ഒരു കിലോ 45 രൂപ