ഇറാന്റെ തിരിച്ചടി;യുഎസ് നേവിയുടെ എംക്യു 4സി ട്രൈറ്റണുൾപ്പെടെ ഹോർമുസ് കടലിടുക്കിൽ, ലക്ഷ്യം പ്രത്യാക്രമണങ്ങളുടെ തത്സമയ നിരീക്ഷണം
https://img-mm.manoramaonline.com/content/dam/mm/mo/archive/technology/defense/images/2026/2/28/netanyahu-israel.jpg?w=1120&h=583പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തി ഇറാന്റെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ഇസ്രയേലിന്റെ മിസൈൽ ആക്രമണം. അമേരിക്കൻ സൈന്യത്തിന്റെ പരോക്ഷ പിന്തുണയോടെ നടത്തുന്ന ഈ \“പ്രീ-എംപ്റ്റീവ്\“ (മുൻകരുതൽ ആക്രമണം) ആക്രമണത്തിൽ ഇറാന്റെ പ്രസിഡൻഷ്യൽ കേന്ദ്രങ്ങളും സുപ്രീം നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഓഫീസിന് സമീപമുള്ള മേഖലകളുമാണ് പ്രധാനമായും ലക്ഷ്യമിട്ടതെന്നാണ് സൂചന. ഇസ്രയേലിലെ ചാനൽ 12 പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം ഇത് ഇരുരാജ്യങ്ങളുടെയും സംയുക്ത സൈനിക നീക്കമാണ്.
What you should read next
[*] Live ഇറാനിൽ ഇസ്രയേൽ ആക്രമണം; ആദ്യ സ്ഫോടനം ഖമനയിയുടെ ഓഫിസിന് സമീപം? കനത്ത പുക Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
ആക്രമണത്തിന് പിന്നാലെ ഇറാന്റെ ആകാശത്തും ഗൾഫ് ഓഫ് ഒമാൻ മേഖലയിലും നിരീക്ഷണം ശക്തമാക്കി അമേരിക്കൻ നാവികസേനയുടെ MQ-4C ട്രൈറ്റൺ ഡ്രോണുകൾ വട്ടമിട്ടു പറക്കുകയാണ്. ഇറാന്റെ ഭാഗത്തുനിന്നുള്ള പ്രത്യാക്രമണ സാധ്യതകൾ തത്സമയം നിരീക്ഷിക്കാനും വിവരങ്ങൾ കൈമാറാനുമാണ് അത്യാധുനിക സെൻസറുകളുള്ള ഈ ഡ്രോണുകളെ വിന്യസിച്ചിരിക്കുന്നത്. കഴിഞ്ഞ ജൂണിൽ നടന്ന വ്യോമയുദ്ധത്തിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം അതീവ ഗുരുതരമായ സാഹചര്യത്തിലേക്കാണ് നീങ്ങുന്നത്.
ഇറാനിൽ ഇസ്രയേൽ നടത്തിക്കൊണ്ടിരിക്കുന്ന സൈനിക ആക്രമണം അമേരിക്കയുമായി ചേർന്നുള്ള സംയുക്ത ഓപ്പറേഷനാണെന്ന് റിപ്പോർട്ടുകൾ. ഇസ്രയേലിന്റെ \“ചാനൽ 12\“ ആണ് സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് ഈ വിവരം പുറത്തുവിട്ടത്. ഇതിനു പിന്നാലെ ഇറാന്റെ ആകാശത്ത് നിരീക്ഷണം ശക്തമാക്കി അമേരിക്കൻ നാവികസേനയുടെ (US Navy) ഡ്രോണുകളും രംഗത്തുണ്ട്.
What you should read next
ഇറാന്റെ ആണവ-ബാലിസ്റ്റിക് മിസൈൽ പദ്ധതികൾക്കെതിരെയുള്ള മുൻകരുതൽ നടപടിയായാണ് ഈ ആക്രമണമെന്ന് ഇസ്രയേൽ അവകാശപ്പെടുന്നു. ശനിയാഴ്ച പുലർച്ചെ ആരംഭിച്ച ആക്രമണത്തിൽ ഇറാന്റെ പ്രസിഡൻഷ്യൽ കേന്ദ്രങ്ങളും സുപ്രീം നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഓഫീസിന് സമീപമുള്ള പ്രദേശങ്ങളും ലക്ഷ്യമിട്ടതായാണ് സൂചന. ആക്രമണം ശക്തമായതോടെ ഖമേനിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ADVERTISEMENT Go AD-FREE
നിരീക്ഷണവുമായി യുഎസ് നേവി
അമേരിക്കൻ നാവികസേനയുടെ അത്യാധുനിക നിരീക്ഷണ ഡ്രോണുകൾ ഇറാനിയൻ അതിർത്തികളിലും തന്ത്രപ്രധാന മേഖലകളിലും വട്ടമിട്ടു പറക്കുന്നതായാണ് വിവരം. യുഎസ് നേവിയുടെ MQ-4C Triton തുടങ്ങിയ ഡ്രോണുകൾ മേഖലയിൽ സജീവമാണെന്ന് പ്രതിരോധ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ആക്രമണത്തിന് ശേഷം ഇറാന്റെ ഭാഗത്തുനിന്നുള്ള പ്രത്യാക്രമണ സാധ്യതകൾ നിരീക്ഷിക്കാനും കൃത്യമായ വിവരങ്ങൾ ശേഖരിക്കാനുമാണ് ഈ ഡ്രോൺ നിരീക്ഷണം. ADVERTISEMENT Go AD-FREE
ഇറാൻ പ്രത്യാക്രമണം നടത്താൻ സാധ്യതയുള്ള മിസൈൽ ലോഞ്ചറുകൾ, നാവിക കപ്പലുകൾ എന്നിവയുടെ നീക്കം തത്സമയം വൈറ്റ് ഹൗസിലേക്കും ഇസ്രയേൽ കമാൻഡ് സെന്ററുകളിലേക്കും എത്തിക്കാൻ ട്രൈറ്റൺ ഡ്രോണുകൾക്ക് കഴിയും. ആയുധങ്ങൾ വഹിക്കില്ലെങ്കിലും, യുദ്ധക്കളത്തിലെ ഏറ്റവും പ്രധാനപ്പെട്ട \“കണ്ണ്\“ ആയി ഇത് പ്രവർത്തിക്കുന്നു.
What you should read next
[*] ഇന്ന് പടിഞ്ഞാറൻ മാനത്ത് ഒരു \“അപൂര്‍വ ഗ്രഹ വിന്യാസം, ശാസ്ത്രദിനത്തിലെ \“ആകാശത്തള്ള്\“! യാഥാർഥ്യമെന്ത്? Science
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
കഴിഞ്ഞ ജൂണിൽ നടന്ന 12 ദിവസത്തെ വ്യോമയുദ്ധത്തിന് ശേഷം ഇറാൻ തങ്ങളുടെ ആണവ പദ്ധതികളുമായി മുന്നോട്ട് പോയാൽ വീണ്ടും ആക്രമിക്കുമെന്ന് അമേരിക്കയും ഇസ്രയേലും മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് അവഗണിച്ചതാണ് നിലവിലെ വലിയ സൈനിക നീക്കത്തിന് കാരണമായതെന്ന് കരുതപ്പെടുന്നു. ഇതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി ശക്തമായിരിക്കുകയാണ്. ADVERTISEMENT GO AD-FREE English Summary:
Israel\“s missile strikes on Iran\“s strategic centers have heightened war fears in West Asia. These attacks, reportedly with indirect US military support, targeted Iranian presidential centers and areas near Supreme Leader Ayatollah Ali Khamenei\“s office.
Pages:
[1]